മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16-ന്

സനാ: യെമെൻ പൗരനെ കൊലപ്പെടുത്തിയ കേസില്‍ യെമെനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16-ന് നടപ്പാക്കും. വധശിക്ഷ നടപ്പാക്കാൻ പ്രോസിക്യൂട്ടർ നിർദേശം നല്‍കി. നിമിഷപ്രിയ തടവില്‍ കഴിയുന്ന ജയില്‍ അധികൃതർക്കാണ്പ്രോസിക്യൂട്ടറുടെ നിർദേശം..

യെമെൻ പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലായില്‍ നിമിഷ പ്രിയയും കൂട്ടുകാരിയും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്നകേസിലാണ്ശിക്ഷനേരിടുന്നത്. പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറസ്വദേശിനിയാണ്നിമിഷപ്രിയ.ദിയാധനം നല്‍കി വധശിക്ഷ ഒഴിവാക്കാനുളള ശ്രമം തുടരുകയാണെന്ന്യെമനിലെ മനുഷ്യാവകാശ പ്രവർത്തകൻ സാമുവേല്‍ ജെറോം അറിയിച്ചു.10 ലക്ഷം ഡോളർ നല്‍കാമെന്നാണ് യെമൻ പൗരന്റെ കുടുംബത്തെ അറിയിച്ചിട്ടുള്ളത്.ദിയാധനം കുടുംബം സ്വീകരിക്കുമോയെന്ന്ഉറപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ നിമിഷയെ വിചാരണയ്ക്കുശേഷം 2018-ലാണ് യെമൻ കോടതി വധശിക്ഷയ്ക്കു വിധിച്ചത്.നിമിഷപ്രിയയുടെ വധശിക്ഷയെമെനിലെ അപ്പീല്‍കോടതി ശരിവെച്ചെങ്കിലുംകൊല്ലപ്പെട്ടയാളുടെബന്ധുക്കള്‍ക്ക് ദിയാ ധനം നല്‍കി മാപ്പുതേടാനുള്ളസാധ്യത തുറന്നിട്ടിരുന്നു.പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയ നിലവില്‍ സനയിലെ ജയിലിലാണുള്ളത്.