അപകടം വിളിച്ചുവരുത്തി, മുന്നറിയിപ്പ് മറി കടന്ന്നടത്തിയ റാലി ദുരന്തമായി, മരണം 38 ആയി

ചെന്നൈ ∙നിരവധിപേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തം വിളിച്ചുവരുത്തിയ റാലി വിജയ് നടത്തിയത് മദ്രാസ്ഹൈക്കോടതിയുടെ മുന്നറിയിപ്പ് മറി കടന്ന്. സമ്മേളനങ്ങള്‍ നടത്തുമ്പോള്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കേണ്ടത് നേതാവാണെന്ന്ഒരാഴ്ചമുൻപാണ് കോടതി പറഞ്ഞത്. എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ആര്ഉത്തരവാദിത്തം ഏറ്റെടുക്കും എന്നായിരുന്നു കോടതിയുടെ ചോദ്യം.

ഇന്നത്തെ കരൂരിലെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട്പലരും കുഴഞ്ഞു വീഴുന്നതു കണ്ട്പ്രസംഗത്തിനിടെ വിജയ്ടിവികെനേതാക്കളോട് ആംബുലൻസ് വിളിക്കാൻ ആവശ്യപ്പെട്ടു. വിജയ്ഇടയ്ക്ക്ആൾക്കൂട്ടത്തി ലേക്ക് വെള്ള ക്കുപ്പികളും എറിഞ്ഞു കൊടുത്തു.ജനക്കൂട്ടം നിയന്ത്രണാതീതം ആയതോടെപൊലീസിന്റെ സഹായം വിജയ് തന്നെയാണ്ആവശ്യപ്പെട്ടത് എന്നാണ് വിവരം.ഇതിനുപിന്നാലെയാണ്അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

പരിപാടിയില്‍പങ്കെടുക്കാനെത്തിയരുടെഎണ്ണം നിയന്ത്രണാതീതമായതാണ്ദുരന്തത്തിനുകാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഒട്ടേറെ പാര്‍ട്ടിപ്രവര്‍ത്തകരും കുട്ടികളും കുഴഞ്ഞു വീണവരില്‍ ഉള്‍പ്പെടുന്നു. വിജയ് പ്രസംഗം അവസാനിപ്പിച്ച് ജനങ്ങളോട് സംയമനംപാലിക്കാൻആവശ്യപ്പെടുകയായിരുന്നു.ആംബുലന്‍സുകള്‍ക്ക്പ്രവേശിക്കാനുള്ള സൗകര്യം ഒരുക്കാൻ മൈക്കിലൂടെഅഭ്യർഥിച്ചതും വിജയ് ആയിരുന്നു.