ചൊവ്വാഴ്ച സ്വകാര്യ ബസ് സമരം,ബുധനാഴ്ച ദേശീയപണിമുടക്ക്

കോഴിക്കോട് : ഈയാഴ്ച്ച പ്രഖ്യാപിച്ചിരിക്കുന്നത് സ്വകാര്യ ബസ് പണിമുടക്ക്, ജൂലൈ എട്ടിന് , ഒൻപതാം തീയതി ദേശീയ പണിമുടക്ക് എന്നിങ്ങനെ രണ്ട്പണിമുടക്കുകളാണ് .

കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെയാണ് സംയുക്ത ട്രേഡ് യൂണിയൻ ബുധനാഴ്ച ദേശീയ പണിമുടക്ക്പ്രഖ്യാപിച്ചിരിക്കുന്നത്. ലേബർ നിയമം പരിഷ്കരിക്കുക, മിനിമം വേതനം ഉൾപ്പെടെയുള്ള ആവശ്യങ്ങൾമുൻനിർത്തിയുള്ളസമരത്തിന്ഐഎൻടിയുസി ഉൾപ്പെടെയുള്ളവർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

വിദ്യാർഥികളുടെകൺസഷൻഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്ചൊവ്വാഴ്ച സ്വകാര്യ ബസ് അസോസിയേഷനും പണിമുടക്ക്പ്രഖ്യാപിച്ചിട്ടുണ്ട്. എട്ടാം തീയതി സൂചനാ പണിമുടക്കും ഇരുപത്തിരണ്ടാം തീയതി മുതൽ അനിശ്ചിതകാല സമരവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത് .വിദ്യാർഥികളുടെ യാത്രാ നിരക്ക് അമ്പത്ശതമാനമാക്കണമെന്നജസ്റ്റിസ് രാമചന്ദ്രൻകമ്മീഷൻ റിപ്പോർട്ട്നടപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് പണിമുടക്ക്.

രണ്ട് പണിമുടക്കുകളും ജനജീവിതത്തെഎപ്രകാരമാകും ബാധിക്കുകയെന്ന ആശങ്കയിലാണ് ജനങ്ങൾ. ഒമ്പതാംതീയതിയിലെദേശീയപണിമുടക്ക് കേരളത്തെ കാര്യമായി ബാധിക്കാൻ സാധ്യതയില്ല.ഭാഗികമായിരിക്കുംപണിമുടക്ക്.ഐഎൻടിയുസിഉൾപ്പെടെയുള്ളസംഘടനകൾ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങളെ പണിമുടക്ക് ബാധിച്ചേക്കും.