കണ്ണൂർ: കണ്ണപുരത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകൻറിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒമ്പതു പ്രതികൾക്കും ജീവപര്യന്തം.തലശ്ശേരിഅഡീഷണൽസെഷൻസ്കോടതി (3) ആണ് ശിക്ഷ വിധിച്ചത്.ആർഎസ്എസ്-ബിജെപി പ്രവർത്തകരെയാണ്കോടതിശിക്ഷിച്ചത്.
കണ്ണപുരം ചുണ്ട സ്വദേശികളായ വയക്കോടൻവീട്ടിൽ സുധാകരൻ (57), കൊത്തില താഴെവീട്ടിൽ ജയേഷ്(41),ചാങ്കുളത്തുപറമ്പിൽ രഞ്ജിത്ത് (44), പുതിയപുരയിൽഅജീന്ദ്രൻ(51),ഇല്ലിക്കവളപ്പിൽ അനിൽകുമാർ (52), പുതിയപുരയിൽ രാജേഷ് (46), കണ്ണപുരം ഇടക്കേപ്പുറംസ്വദേശികളായ വടക്കേവീട്ടിൽ ശ്രീകാന്ത്(47),സഹോദരൻശ്രീജിത്ത്(43),തെക്കേവീട്ടിൽ ഭാസ്‌കരൻ (67) എന്നിവരെയാണ്ശിക്ഷിച്ചത്.
എല്ലാ പ്രതികൾക്കും 307 വകുപ്പ് പ്രകാരം 10 വർഷം കഠിന തടവും വിധിച്ചിട്ടുണ്ട്. കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കേസിൽ ആകെ പത്ത് പ്രതികളാണുണ്ടായിരുന്നത്. അതിൽ മൂന്നാം പ്രതിഅജേഷ്വിചാരണയ്ക്കിടെവാഹനാപകടത്തിൽ മരിച്ചിരുന്നു. 2005ഒക്ടോബർമൂന്നിനാണ്റിജിത്ത്കൊല്ലപ്പെട്ടത്.
19വർഷംനീണ്ടനിയമപോരാട്ടത്തിനൊടുവിലണ് കേസിൽ വിധി പ്രസ്താവംവന്നിരിക്കുന്നത്. ക്ഷേത്രത്തിന് സമീപം ആർഎസ്എസ് ശാഖ നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 2005 ഒക്ടോബർ മൂന്നിന് രാത്രിഒൻപത്മണിയോടുകൂടിയാണ്റിജിത്തിനെവെട്ടിക്കൊലപ്പെടുത്തിയത്.സുഹൃത്തുക്കൾക്കൊപ്പംനടന്നുവരുന്ന സമയത്ത്മാരകായുധങ്ങളുമായിആർഎസ്എസ്-ബിജെപിപ്രവർത്തകർആക്രമിക്കുകയായിരുന്നു.