ബംഗളൂരു: പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയആദായനികുതിവകുപ്പിന്റെറെയ്ഡിനിടെസ്വയംവെടിയുതിർത്ത്മരിച്ചു.ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ കടുത്തമാനസികസമ്മർദ്ദമാണ്റോയിയുടെമരണത്തിന് കാരണമെന്ന് സഹോദരൻ സി.ജെ. ബാബു ആരോപിച്ചു. ബെംഗളൂരുവിലെ അശോക് നഗറിലുള്ള കോർപ്പറേറ്റ് ഓഫീസില്‍ വെച്ചായിരുന്നു സംഭവം.

ഡിസംബർ മുതല്‍ ആദായനികുതി വകുപ്പ് റോയിയെ ലക്ഷ്യം വെച്ചിരുന്നു. ജനുവരി 28 മുതല്‍വീണ്ടുംപരിശോധനകള്‍ ആരംഭിച്ചു. കേരളത്തില്‍ നിന്നുള്ള അഡീഷണല്‍കമ്മീഷണർ കൃഷ്ണപ്രസാദുംസംഘവുമാണ് പരിശോധനയ്ക്ക് എത്തിയത്.ഇവർറോയിയെ വലിയ രീതിയില്‍ സമ്മർദ്ദത്തിലാഴ്ത്തി. മരിക്കുന്നതിന് തൊട്ടു മുമ്പ്, ഏകദേശം 11 മണിയോടെ റോയ് സഹോദരനെവിളിച്ചിരുന്നു. ഉദ്യോഗസ്ഥർ എപ്പോള്‍ പോകുമെന്ന്അറിയില്ലെന്നും താൻ വലിയ പ്രയാസത്തിലാണെന്നും റോയ് പറഞ്ഞിരുന്നു. റോയിക്ക് സാമ്പത്തിക പ്രതിസന്ധികള്‍ ഒന്നുമില്ലായിരുന്നുവെന്നും മികച്ചബാങ്ക്ബാലൻസുള്ള വ്യക്തിയായിരുന്നു അദ്ദേഹമെന്നും ബാബു വ്യക്തമാക്കി.
