കോഴിക്കോട്:കേരളത്തിൽ 6 ഇടങ്ങളിലുണ്ടായ വാഹനാപകടങ്ങില്‍ 3 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, പാലക്കാട്എന്നിവിടങ്ങളിലാണ്അപകടങ്ങളുണ്ടായത്.തൃശൂരിലുണ്ടായ അപകടത്തില്‍ നാലു വയസ്സുകാരിയുംകണ്ണൂരില്‍ കാറും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 2 പേരും മരിച്ചു. ഉളിക്കല്‍ സ്വദേശികളായ ബീന, ലിജോ എന്നിവരും 4 വയസ്സുള്ളനൂറഫാത്തിമ്മയുമാണ് മരിച്ചത്.
തൃശൂർ ഓട്ടുപാറയില്‍ ബസിലിടിച്ച് പെട്ടി ഓട്ടോറിക്ഷ മറിഞ്ഞാണ് നാലു വയസുകാരി മരിച്ചത്. മുള്ളൂർക്കര സ്വദേശിയായ നൂറ ഫാത്തിമ ആണ് മരിച്ചത്.കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസ് പെട്ടി ഓട്ടോറിക്ഷയിലിടിച്ചായിരുന്നുഅപകടം.കുഞ്ഞിൻ്റെ മാതാപിതാക്കളായ ഉനൈസ് (32), ഭാര്യ റെയ്ഹാനത്ത് (28) എന്നിവർക്കുംപരിക്കേറ്റു. റെയ്ഹാനത്ത് ഗർഭിണിയാണ്. ഇവരെ തൃശൂർ മെഡിക്കല്‍ കോളജ്ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ്അപകടം ഉണ്ടായത്. വയറു വേദന മൂലം നൂറ ഫാത്തിമയെ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെയാണ്അപകടം ഉണ്ടായത്.
സ്വിഫ്റ്റ് ബസ് പെട്ടി ഓട്ടോയിലിടിക്കുകയായിരുന്നു.അപകടത്തില്‍ കുട്ടി മരിക്കുകയും മാതാവ് റെയ്ന യ്ഹാനയുടെ കാലിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കുട്ടിയുടെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
കണ്ണൂർ മട്ടന്നൂർ ഉളിയിലുണ്ടായ വാഹനാപകടത്തില്‍ 2 പേർ മരിക്കുകയും മൂന്നു പേർക്ക്ഗുരുതരമായി പരിക്കേല്‍ക്കുകയുംy ചെയ്തു. കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാർ പൂർണമായും തകർന്നു. പരിക്കേറ്റവരെആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച ബീനയുടെ മകൻ ആല്‍ബിൻ, ഭർത്താവ് ബെന്നി എന്നിവരാണ് ചികിത്സയിലുള്ളത്. പാലക്കാട്ശ്രീകൃഷ്ണപുരത്ത് സ്കൂള്‍ബസും സ്വകാര്യബസുംകൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് വിദ്യാർത്ഥികള്‍ക്ക് പരിക്കേറ്റു. രാവിലെ 9 മണിയോടെ പൊമ്പ്ര കൂട്ടിലക്കടവിലായിരുന്നു സംഭവം.
കോഴിക്കോട് ജില്ലയില്‍ ഇന്ന് രാവിലെ2അപകട ങ്ങളാണ് നടന്നത്. വെസ്റ്റ്ഹില്‍ ചുങ്കത്തിനു സമീപം ചരക്ക് ലോറി മറിഞ്ഞുണ്ടായഅപകടത്തില്‍ ഡ്രൈവർക്ക് പരിക്കേറ്റു. രാവിലെ 7 മണിയോടെ ആണ് അപകടം.അപകടത്തില്‍ ചാക്ക് കയറ്റിവന്ന ലോറികയറ്റംകയറുമ്പോള്‍ ഒരുവശത്തേക്ക് ചെരിയുകയായിരുന്നു. അപകടത്തെ തുടർന്ന് റോഡില്‍ ഗതാഗത തടസ്സമുണ്ടായി.കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചകാര്‍നിയന്ത്രണം വിട്ട് തെങ്ങില്‍ ഇടിച്ചുണ്ടായഅപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരില്‍ രണ്ട് പേരുടെ പരിക്ക്ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.
ഇന്ന് പുലര്‍ച്ചെ 2.30ഓടെ കോഴിക്കോട് തിരുവമ്പാടി-കോടഞ്ചേരിപാതയില്‍തമ്പലമണ്ണയിലെ പെട്രോള്‍ പമ്പിന് സമീപത്തായാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ തെന്നിമാറി സമീപത്തെ പറമ്പിലേക്ക്കയറുകയുംഇവിടെയുണ്ടായിരുന്ന തെങ്ങില്‍ ഇടിച്ച് നില്‍ക്കുകയുമായിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ മുക്കത്തെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം.
എറണാകുളംപറവൂരില്‍ നിന്നും വൈറ്റിലഹബ്ബിലേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ടു 30 പേർക്ക് പരിക്ക്. ബസ് ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. ബസ്സിൻ്റെ മുൻവശംവെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. എന്നാല്‍ ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ സമീപത്തെ രണ്ട് സ്വകാര്യആശുപത്രികളിലായി പ്രവേശിപ്പിച്ചു. വള്ളുവള്ളിഅത്താണിയിലാണ് സംഭവം. നിയന്ത്രണം വിട്ട ബസ് മരത്തില്‍ഇടിച്ചുകയറുകയായിരുന്നു.പൊലീസും ഫയർ ഫോഴ്‌സും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.