ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ 3 പേരെ അയൽവാസി അടിച്ചുകൊന്നു

കൊച്ചി: പറവൂർ ഇരുമ്പു വടിക്ക് തലയ്ക്കടിയേറ്റ ഒരു വീട്ടിലെ നാലുപേരിൽ മൂന്നു പേർ മരിച്ചു. ഒരാളുടെ നില അതീവഗുരുതരം.അയൽവാസിയായ യുവാവ് വടക്കേക്കര പോലീസിൽ കിഴടങ്ങി.വ്യാഴാഴ്ച്ച വൈകീട്ട് ആറരയോടെ നാടിനെ നടുക്കിയ സംഭവം.കാട്ടിപറമ്പിൽ വേണു (65)ഭാര്യ ഉഷ (58) മകൾ വിനീഷ(32) എന്നിവരാണ് മരിച്ചത്.

വിനീഷയുടെ ഭർത്താവ് ജിതിൻ ബോസിനെ ഗുരുതര നിലയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദേശത്തായിരുന്ന ജിതിൻ തിരികെ പോകാനിരിക്കുകയായിരുന്നു. സംഭവത്തിനു ശേഷം പ്രതി കണിയാംപറമ്പിൽ ഋതു ജയൻ (27) വടക്കേക്കര പോലീസിൽ കീഴടങ്ങുകയായിരുന്നു.മയക്കുമരുന്നിന് അടിമയായ ഇയാൾ ഇയാൾ മോഷണം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

ജിതിൻ ബോസിൻ്റെ പരാതിയെ തുടർന്ന് പോലീസ് ഋതുവിനെ സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു.ഇതിനെ തുടർന്നുണ്ടായ പ്രകോപനമാണ് അക്രമത്തിനും കൊലപാതകത്തിനും ഇടയാക്കിയത്. 

വൈകിട്ട് ഒരു ഇരുമ്പും പൈപ്പും രണ്ടു കത്തികളുമായി ജിതിൻ്റെ വീട്ടിലെത്തിയ ഋതു ഭീക്ഷണിപ്പെടുത്തിയ ശേഷമാണ് അക്രമണം നടത്തിയത് നാലു പേരുടെയും തലയ്ക്ക് ഇരുമ്പ് പൈപ്പ് കൊണ്ട് അടിക്കുകയായിരുന്നു.ഋതു മാനസികരോഗത്തിന് മരുന്നു കഴിക്കുന്നയാളാണ്. നാലുപേരെയും ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മൂന്നുപേർ മരിച്ചിരുന്നു. വിനീഷയുടെ മക്കൾ ആരാധ്യ, ആവണി എന്നിവർ സംഭവത്തിന് ദൃക്സാക്ഷികളാണ്.