തിരുപ്പതി : :തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പ്പെട്ടുണ്ടായ അപകടത്തിൽ മരണം ആറായി. നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റു. വൈകുണ്ഠ ഏകാദശി ടോക്കണ്‍ നല്‍കുന്ന കൗണ്ടറിലാണ്തിക്കും തിരക്കുമുണ്ടായത്. ഏകാദശി ദർശന ടോക്കണ്‍ വിതരണം തുടങ്ങിയതോടെ ഭക്തര്‍ വരിതെറ്റിച്ചു.ഇതോടെതിരക്ക്അനിയന്ത്രിതമാവുകയും,അപകടമുണ്ടാവുകയുമായിരുന്നു.
94 കൗണ്ടറുകളിലായി 1.20ലക്ഷംടോക്കണുകൾ വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിയെങ്കിലും വൈകുന്നേരം ടോക്കൺ വിതരണം ആരംഭിച്ചതോടെ ക്യൂ നിന്നവർ തള്ളിക്കയറാൻ ശ്രമിച്ചതാണ്അപകടത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ.ക്യൂ നിന്നവർ ഉന്തും തള്ളുമുണ്ടാക്കിയതോടെ മുൻപിൽ നിന്നവർ നിലത്തേക്ക് വീഴുകയായിരുന്നു. പിന്നാലെ എത്തിയവർ ഇവരെ ചവിട്ടി മെതിക്കുകയായിരുന്നു.
മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന്തിരുപ്പതിയിലെത്തും. മരിച്ചവരുടെ കുടുംബാംഗങ്ങളെയും ചികിത്സയിലുള്ളവരെയും കാണും.
സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി ഡിജിപി, ടിടിഡി എക്സിക്യൂട്ടീവ്ഓഫീസർ ,ജില്ലാ കളക്ടർ,എസ്പിഎ ന്നിവരുമായി ഉന്നതതല അവലോകന യോഗംനടത്തിയിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക്അനുശോചനം രേഖപ്പെടുത്തി.ഇത്രയേറെ പേർ എത്തുന്ന സ്ഥലത്ത്സുരക്ഷാമുൻകരുതലുകൾഏർപ്പെടുത്തുന്നതിൽപരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. ധാരാളം ഭക്തർ എത്തുമെന്ന് അറിഞ്ഞിട്ടും മതിയായ സൗകര്യങ്ങൾ ഒരുക്കാത്തത്എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.
മരണ സംഖ്യഉയരുന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.പരിക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദ്ദേശം നൽകി.ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ടോക്കൺ വിതരണ കൗണ്ടറുകളുടെ നടത്തിപ്പ്പുനഃപരിശോധിക്കാനും സുരക്ഷാക്രമീകരണങ്ങൾ വർദ്ധിപ്പിക്കാനും ടിടിഡി ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി.