തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ കെ.സി.വേണുഗോപാൽ പക്ഷത്തിനു മുൻതൂക്കം. ഹൈക്കമാൻഡ് നിരീക്ഷകർക്ക് മുന്നിൽ 47 പേർ കെ.സി.വേണുഗോപാലിന്റെ പേര് പറഞ്ഞെന്നാണ് സൂചന.
എന്നാൽ 20ലേറെ പേരുടെ പിന്തുണയുണ്ടെന്ന് വി.ഡി.സതീശനും രമേശ് ചെന്നിത്തലയും പറയുന്നു. സതീശനും ചെന്നിത്തലയും നിരീക്ഷകരെ കണ്ട് തങ്ങളുടെ അവകാശവാദങ്ങൾ ഉന്നയിച്ചപ്പോൾ കെ.സി. വേണുഗോപാൽ കൂടിക്കാഴ്ചയിൽ നിന്ന് വിട്ടുനിന്നിരുന്നു.
അതേസമയം എംഎൽഎമാരുടെ അഭിപ്രായമടങ്ങിയ റിപ്പോർട്ട് എഐസിസി നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് സമർപ്പിക്കും. റിപ്പോർട്ട് പരിശോധിച്ച ശേഷം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചേക്കും.
ഘടകകക്ഷികളുടെ അഭിപ്രായവും നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും ഹൈക്കമാൻഡിനെ അറിയിക്കും. ഞായറാഴ്ച തന്നെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് നീക്കം.
