ജയിലില്‍ സോളാര്‍ ഓട്ടോ നിര്‍മിച്ച്‌ കൊലക്കേസ് പ്രതി;ആംബുലൻസ് നിര്‍മിക്കാൻ ആവശ്യപ്പെട്ട് ഡി.ജി.പി.

കോയമ്പത്തൂർ: സെൻട്രല്‍ജയിലില്‍ ജീവപര്യന്തം തടവനുഭവിക്കുന്ന പ്രതി നിർമിച്ചത് സൗരോർജത്തില്‍ പ്രവർത്തിക്കുന്ന ഓട്ടോറിക്ഷ. ഈറോഡ് ഗോപിച്ചെട്ടിപ്പാളയം സ്വദേശി വി. യുഗ അദിതനാണ് (32) ഈ നേട്ടം കൈവരിച്ചത്.എയ്റോനോട്ടിക്കല്‍ എൻജിനിയറായ ഇയാള്‍ 2016-ല്‍ ഒരു കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടാണ് ജയിലിലെത്തിയത്. കഴിഞ്ഞവർഷം സൗരോർജ സൈക്കിള്‍ നിർമിച്ചിരുന്നു.…

കോഴിക്കോട് ഇനി ഒരു രൂപയ്ക്ക് ലഭിക്കും കുടിവെളളം

കോഴിക്കോട്: അമിത വില നൽകി ഇനി കുപ്പിവെള്ളം വാങ്ങേണ്ട,​ ഒരു രൂപ നാണയത്തിന് വേണ്ടുവോളം കുടിവെള്ളം ലഭ്യമാക്കുന്ന വാട്ടർ എ.ടി.എമ്മുകൾ സ്ഥാപിക്കാനൊരുങ്ങി കോർപ്പറേഷൻ. പ്ലാ​സ്റ്റി​ക് കു​പ്പി​കളുടെ വ​ലി​ച്ചെ​റി​യ​ൽ ത​ട​യുക, കുറഞ്ഞ ചെലവിൽ കുടിവെള്ളമെത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വാ​ട്ട​ർ എ.​ടി.​എമ്മുകൾ സ്ഥാപിക്കുന്നത്. ഇതിനായി…

കോഴിക്കോട്കൊയിലാണ്ടിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം പുഴയിൽ

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ നവജാതശിശുവിന്‍റെ മൃതദേഹം പുഴയിൽ കണ്ടെത്തി. നെല്ല്യാടി പുഴയിൽമത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.പുലര്‍ച്ചെ ഒന്നരയോടെയാണ് മത്സ്യത്തൊഴിലാളികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആണ്‍കുഞ്ഞിന്‍റെ മൃതദേഹം പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റാത്ത നിലയിലാണ്. മൃതദേഹം കോഴിക്കോട്മെഡിക്കൽകോളജ്ആശുപത്രിയിലേക്ക് മാറ്റി.

എസ്.എം.കൃഷ്ണ(92)അന്തരിച്ചു

*`എസ്.എം.കൃഷ്ണ(92)അന്തരിച്ചു`*

ബംഗളൂരു:മുന്‍വിദേശകാര്യമന്ത്രിയുംകര്‍ണാടകമുന്‍മുഖ്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ (92) അന്തരിച്ചു. വാര്‍ധക്യസഹജമായഅസുഖങ്ങളെത്തുടര്‍ന്ന്ചൊവ്വാഴ്ചപുലര്‍ച്ചെമൂന്നുമണിയോടെയായിരുന്നുഅന്ത്യം.മഹാരാഷ്ട്രഗവര്‍ണറായുംസേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന മുന്‍ ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസ്നേതാവായിരുന്നുസോമനഹള്ളി മല്ലയ്യ കൃഷ്ണ എന്ന എസ്.എം.കൃഷ്ണ.1999-2004കാലഘട്ടത്തിലാണ്കര്‍ണാടക മുഖ്യമന്ത്രിയായിരുന്നത്. മൂന്നുതവണലോക്‌സഭാംഗം , രണ്ട് തവണ രാജ്യസഭാംഗം എന്നിനിലകളിലുംപ്രവര്‍ത്തിച്ചിട്ടുണ്ട്.

1980 മുതല്‍ 1984 വരെ കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്ന കൃഷ്ണ 1984-ലെലോക്‌സഭതെരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1989ലെ നിയമസഭതെരഞ്ഞെടുപ്പില്‍ മദ്ദൂരില്‍നിന്ന്നിയമസഭയിലെത്തിയ കൃഷ്ണ 1989 മുതല്‍ 1993 വരെ നിയമസഭ സ്പീക്കറും 1993-1994 കാലഘട്ടത്തില്‍കര്‍ണാടകഉപമുഖ്യമന്ത്രിയായുംപ്രവര്‍ത്തിച്ചു. 1992ലെ നിയമസഭ തെരഞ്ഞെടുപ്പില്‍കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചതിനെതുടര്‍ന്ന്മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെട്ടെങ്കിലുംമുതിര്‍ന്നകോണ്‍ഗ്രസ്നേതാവായ വീരപ്പ മൊയ്‌ലിയാണ് മുഖ്യമന്ത്രിയായത്.

1994ല-നിയമസഭതിരഞ്ഞെടുപ്പില്‍ മദ്ദൂരില്‍ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1996 മുതല്‍ 1999വരെരാജ്യസഭാംഗമായിരുന്ന കൃഷ്ണ 1999 മുതല്‍ 2000 വരെ കര്‍ണാടക പിസിസിപ്രസിഡന്റായിരുന്നു. 1999ലെനിയമസഭതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടിയതിനെ തുടര്‍ന്ന് കര്‍ണാടകമുഖ്യമന്ത്രിയായിതെരഞ്ഞെടുക്കപ്പെട്ടു.1999-ല്‍രാജ്യസഭാംഗത്വംരാജിവച്ച് മദ്ദൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായി.

2004-ലെനിയമസഭതെരഞ്ഞെടുപ്പില്‍ ചാമരാജ്‌പേട്ട മണ്ഡലത്തില്‍നിന്ന്നിയമസഭാംഗമായി എങ്കിലും 2004ല്‍ മഹാരാഷ്ട്രഗവര്‍ണറായിനിയമിക്കപ്പെട്ടതോടെനിയമസഭാംഗത്വം രാജിവച്ചു.2008ല്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തിയ കൃഷ്ണ 2008 മുതല്‍ 2014 വരെ രാജ്യസഭാംഗമായും 2009 മുതല്‍ 2012വരെഇന്ത്യയുടെ വിദേശകാര്യ വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചു.

2017ജനുവരി30ന്കോണ്‍ഗ്രസ്പ്രവര്‍ത്തക സമിതിയില്‍ നിന്ന് രാജിവച്ചുകോണ്‍ഗ്രസ് വിട്ടു.2017മാര്‍ച്ച്22ന്ബിജെപിയില്‍ ചേര്‍ന്നു.

ഡ്രൈവിങ് ടെസ്റ്റിന്‍റെ രീതി അടിമുടി മാറും, ലേണേഴ്സ് കഴിഞ്ഞ് 1വര്‍ഷം പ്രൊബേഷൻ പിരീഡായി കാണുമെന്ന് ഗതാഗത കമ്മീഷണര്‍

ആലപ്പുഴ: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകളുടെ രീതി മാറ്റുന്നത് പരിഗണനയിലാണെന്ന് ഗതാഗത കമ്മീഷണര്‍ സിഎച്ച്‌ നാഗരാജു പറഞ്ഞു.

ലേണേഴ്സ് കഴിഞ്ഞ് ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ പ്രൊബേഷൻ സമയമായി കണക്കാക്കുമെന്നും ഈ സമയത്ത് അപകടങ്ങള്‍ ഉണ്ടായില്ലെങ്കില്‍ യഥാര്‍ത്ഥ ലൈസന്‍സ് നല്‍കുമെന്നും ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ ഡ്രൈവിങ് ടെസ്റ്റുകളുടെ രീതി പരിഷ്കരിക്കുന്നത് പരിഗണനയിലാണെന്ന് സിഎച്ച്‌ നാഗരാജു പറഞ്ഞു.

ലേണേഴ്സ് ലൈസന്‍സ് പരീക്ഷയിലും മാറ്റം കൊണ്ടുവരും. തിയറിറ്റിക്കല്‍ അറിവ്‌ കൂടുതല്‍ ഉണ്ടാകണം. ഇതിനായി ചോദ്യങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതും പരിഗണനയിലാണ്. ലേണേഴ്സ് പരീക്ഷയില്‍ നെഗറ്റീവ് മാർക്കും ഉള്‍പ്പെടുത്തണം. എച്ചും എട്ടും മാത്രം എടുക്കുന്ന രീതി മാറ്റണമെന്നും അക്രഡിറ്റഡ് ഡ്രൈവിങ് കൂടുതല്‍ വരുമ്ബോള്‍ മാറ്റം ഉണ്ടാകുമെന്നും ഗതാഗത കമ്മീഷണര്‍ പറഞ്ഞു.

ആലപ്പുഴ കളര്‍കോട് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ അപകട സ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗതാഗത കമ്മീഷണര്‍. സ്വകാര്യ വാഹനങ്ങള്‍ പണത്തിനോ അല്ലാതെയോ ഓടിക്കാൻ കൈമാറാൻ പാടില്ലെന്നും അങ്ങനെ കൊടുത്താല്‍ വാഹനം വാടകക്ക് നല്‍കിയതായി കണക്കാക്കാനാകുമെന്നും സിഎച്ച്‌ നാഗരാജു പറഞ്ഞു. റോഡ് സുരക്ഷ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. പൊലീസിന്‍റെയും എംവിഡിയുടെയും സംയുക്ത പരിശോധനയും നടത്തുമെന്നും ഗതാഗത കമ്മീഷണര്‍ പറഞ്ഞു.

പത്ത് ജില്ലകളിലെ വിവിധ വിദ്യാലയങ്ങൾക്ക് നാളെ അവധി; ചില സ്കൂളുകൾക്ക് ബുധനാഴ്ചയും അവധി, വിശദമായി അറിയാം

തിരുവനന്തപുരം : 31 തദ്ദേശ വാർഡുകളിലേക്കാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. വാർഡ് പരിധിയിലെ വിദ്യാലയങ്ങൾക്ക് നാളെയും വോട്ടെണ്ണൽ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ബുധനാഴ്ചയുമാണ് അവധികൊച്ചി: തദ്ദേശ ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ച് പത്ത് ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും നാളെ (ഡിസംബർ…

വയനാട് പാക്കേജ്: സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഗവർണർ

തിരുവനന്തപുരം: വയനാട് പാക്കേജുമാ യി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആവശ്യമായ രേഖകൾ സർക്കാർ നൽകിയില്ല. തുക ഇല്ലാത്തതിൻ്റെ പേരിൽ പുനരധിവാസം മുടങ്ങില്ലെന്നും ഗവർണർ പറഞ്ഞു.അതേസമയം സംസ്ഥാന ദുരന്തപ്രതികരണ നിധിയിലെ 677 കോടി രൂപ കൂടാതെ…

ക്രിസ്തുമസ് പുതുവത്സരാഘോഷം: വ്യാജമദ്യ-ലഹരി മരുന്ന് വിതരണത്തെക്കുറിച്ച് വിവരം നല്‍കുന്നവർക്ക് സമ്മാനവുമായി എക്സൈസ്

കോഴിക്കോട്: ക്രിസ്‌മസ്-പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് എക്സൈസ്സ്പെഷ്യൽ ഡ്രൈവ് നടത്തും. വിവിധവകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പട്രോളിങ് കാര്യക്ഷമമായി നടത്തുന്നതിനും പരാതികളിൽ സത്വരനടപടികൾ കൈക്കൊള്ളുന്നതിനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും സ്‌ട്രൈക്കിങ് ഫോഴ്‌സും പ്രവർത്തനം തുടങ്ങി. കണ്‍ട്രോള്‍ റൂമുകളിലും, എക്‌സൈസ് ഓഫീസുകളിലും ഓഫീസ് മേധാവികളുടെ…

നരേന്ദ്രമോദിയെ പ്രശംസിച്ച് റഷ്യന്‍ പ്രസിഡന്റ്

മോസ്കോ: ഒന്നാമതാക്കാനുള്ള നയങ്ങളാണ് നരേന്ദ്രമോദി നടപ്പാക്കിയിട്ടുള്ളതെന്ന് പ്രശംസിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍. മെയ്ക്ക് ഇന്‍ ഇന്ത്യ ഉദ്യമം ആഗോളതലത്തില്‍ ഇന്ത്യയുടെ കരുത്ത് വര്‍ധിപ്പിച്ചിട്ടുണ്ടെന്നും വികസനത്തിനുള്ള സുസ്ഥിരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് മോദി സ്വീകരിച്ചിട്ടുള്ള നയങ്ങള്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും…

കണ്ണൂർജില്ലയിൽസ്വകാര്യ ബസുകൾ 10-ന് സൂചനാ പണിമുടക്ക് 18 ന് അനിശ്ചികാലം

കണ്ണൂർ : ജില്ലയിലെ സ്വകാര്യബസുകൾക്കെതിരേ അമിതമായി പിഴ ഈടാക്കുന്ന പോലീസ് നടപടിയിൽപ്രതിഷേധിച്ച് സ്വകാര്യബസുകൾ10-ന്സൂചനാപണിമുടക്ക് നടത്തും. ജില്ലാബസ്ഓപ്പറേറ്റേഴ്‌സ്കോഡിനഷേൻകമ്മിറ്റിയുടെതാണ് തീരുമാനം. 18മുതൽഅനിശ്ചിതകാലസമരംനടത്തും.സംഘടനകളുടെസംയുക്തയോഗത്തിൽ രാജ്കുമാർകരുവാരത്ത്അധ്യക്ഷതവഹിച്ചു.കെ.ഗംഗാധരൻ, പി.കെ.പവിത്രൻ, കെ.വിജയൻ,പി.വി.പദ്‌മനാഭൻ,പി.പി.മോഹനൻ,വി.വി.ശശീന്ദ്രൻ,എൻ.മോഹനൻ,വി.വി.പുരുഷോത്തമൻ,പ്രസാദ്,എൻ.ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.

onwin